2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച


                           മരുഭൂമിഹൗസ് എപ്പിസോട് നൂറു.
ഇത് മരുഭൂമിഹൗസ് കുടുംബം ഇല്ല , കുട്ടികളില്ല തെങ്ങില്ല കവുങ്ങില്ല അങ്ങിനെ പലതും ഇവിടെ ഇല്ല. ഒട്ടകവും ഈത്ത പനയും കഫീലും വെളുത്ത തോപ്പണിഞ്ഞ മണലാരിന്യം.ഒരാൾ നാട്ടിൽ പോകുമ്പോൾ വേറെ പത്തു ആളുകള് ഇങ്ങോട്ട് കേറി പോരുന്നു .
ഇതൊരു ഗെയിമാണ് ഈ അവസാന റൌണ്ടിൽ ശേഷിച്ചത് മൂന്നേ മൂന്നു പേര്
. ആര് വിന്നരാകും കാത്തിരിക്കുക. ...
രാവിലെ നേരം പുലരുന്നു സംഗീത സാന്ദ്രമായ താളത്തിൽ പ്രവാസിയുടെ നീല ജീൻസ് ആങ്കരിൽ ന്രത്തമാടുകയാണ്.
അവസാന റൌണ്ടിൽ വിജയക്കൊടി പാറിക്കാൻ ഏതറ്റംവരെയും പോകുന്ന താക്കോൽകൂട്ടം വലതു പോക്കറ്റിൽ നിന്ന് പോര് തുടങ്ങി കഴിഞ്ഞു
ന്രത്തസംഗീത വിസ്മയ റാണി സംസുങ്ങ് ഗാലക്സി ഫോണ്‍
ഇടതുപോക്കറ്റിൽ.
പിന്നിലെ പോക്കറ്റിൽ ഒറ്റ റിയാലിന്റെ അഹങ്ക്കര്തോടെ
വില്ലാളി വീരൻ ചന്ദു "പേഴ്സ്"
നേരം പുലരുകയായി
ആദ്യ വേടി സാസുങ്ങു പൊട്ടിച്ചു ട്രീം.. ട്രൂം.. ട്രോം അതാ
പ്രവാസിയുടെ ഉറക്കിനു അന്ദ്യമണി
"ശോ നാശം ഇത്ര പെട്ടെന്ന് നേരം വെളുത്തോ"
അയാള് ബ്ലാങ്കട്റ്റ് വലിച്ചെറിഞ്ഞു ബ്രുഷും തോര്ത്തും കൈപറ്റി ബാത്ത് റൂമിലേക്ക്‌ ഓടി.
*മരുഭൂമിഹൗസ്,, കുടുംബം ഇല്ല , കുട്ടികളില്ല തെങ്ങില്ല കവുങ്ങില്ല അങ്ങിനെ പലതും ഇവിടെ ഇല്ല. ഒട്ടകവും ഈത്ത പനയും കഫീലും വെളുത്ത തോപ്പണിഞ്ഞ മണലാരിന്യവും മാത്രം.
ഒരാൾ നാട്ടിൽ പോകുമ്പോൾ വേറെ പത്തു ആളുകള് ഇങ്ങോട്ട് കേറി പോരുന്നു*.
ആങ്ങരിൽ തൂങ്ങുന്ന നീല ജീന്സിന്റെ പോക്കറ്റിൽ ലഹള വീണ്ടും തുടങ്ങി. ഇതൊരു ഗെയിമാണ് ലഹളക്കും
കിട്ടും മാർക്ക്‌. ഒട്ടേറെ മല്സരാര്തികൾ ഔട്ടായി കഴിഞ്ഞു ശേഷിച്ച താക്കോൽ കൂട്ടവും പേഴ്സും മൊബൈലുംഅങ്കം മുറുക്കി കഴിഞ്ഞു
"ഞാനാണ് പ്രവാസിയുടെ കാതൽ, ഞാനില്ലെങ്കിൽ പ്രവസിയില്ല . താക്കോൽ കൂട്ടം തുറന്നടിച്ചു
".എന്നെ കൂടാതെ അവനു ഒരടി നടക്കാൻ സാദ്യമല്ല അവന്റെ വിലപെട്ട ഇക്കാമയും റിയാലുകളും ഞാനെല്ലേ സൂക്ഷിക്കുന്നത്" പേഴ്സ് വിട്ടു കൊടുത്തില്ല
സാംസുങ്ങ് ഫോണ്‍ ഇത് കേട്ട് കുലുങ്ങി ചിരിച്ചു
മണ്ടന്മാർ. നിങ്ങള്ക്കൊന്നും പ്രവാസിയുടെ ഹൃദയമിടുപ്പ് അറിയില്ല അവന്റെ നെഞ്ചോടു ചേരുന്ന എന്നെ
മറക്കാൻ ഏതു പ്രവാസിക്കാ കഴിയുക. ഞാനില്ലാത്ത പ്രവാസാമുണ്ടോ ? എന്നെ നെക്കി കളിക്കാതെ അവനു ഉറക്കമെ വരില്ല".
ഈ ഗെയിമിൽ ഞാനാണ് ,,, തർക്കം മൂര്ചിക്കുന്നു .
കുളി കഴിഞ്ഞു പ്രവാസി ജോലിക്ക് പോകാനുള്ള ഒരുക്കങ്ങളിലായി
കിച്ചണിൽ ഗ്യാസ് കത്തി ചായപൊടിയും പഞ്ചസാരയും സൗദിമിൽക്കും നൊടിയിടയിൽ ഒന്നായി ഗ്ലാസ്സിൽ നുരഞ്ഞു പൊങ്ങി. രാത്ര്യിലെ ബാലന്സ് വന്ന കുബൂസു ചായയിൽ മുക്കി അയാള് വേകം അകത്താക്കി.

മരുഭൂമി ഹൌസ് ഒരു ഫ്ലാഷ് ബാക്ക് .
മത്സരത്തിൽ നിന്ന് ഔട്ടായി കഴിഞ്ഞ എയർമെയിൽ കവർ,സ്ടാന്ബുകൾ ഹീറോ പേന ടൈം പീസ് എന്നിവരുടെ രസകരമായ പ്രകടങ്ങൾ. അവസാന റൌണ്ട് വരെ പിടിച്ചു നിന്ന നോകിയ ഫോണും ഏകോലൈറ്റു സൂട്കൈസും എല്ലാം മരുഭൂമി ഹൌസിൽ നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചു.

ജീന്സു ലഹള അവസാനിക്കുന്നില്ല. പ്രവാസിക്ക് ഇറങ്ങാൻ സമയമായി അയാള് തന്റെ തടിച്ച തുടകളിലൂടെ അഴുകിയ നീല ജീന്സു തിരുകി കയറ്റി. കൈകൾ പതിവുപോലെ എല്ലാ പോക്കട്ടുകളിലെക്കും ആഴിന്നിറങ്ങി പരിശോദന തുടങ്ങി, പേഴ്സ്, മൊബീൽ, താക്കോൽ മൂന്നും മറന്നിട്ടില്ല .
വിധി പ്രക്യാപിക്കാൻ സമയമായി ആര്ക്കാണ് മരുഭൂമി ഹൗസ് .
പെഴ്സോ താക്കോലോ മൊബൈലോ ..ഇതിലേതാണ് പ്രവാസിക്ക് ഏറ്റവും മുഖ്യം അതാകും വിന്നർ
പക്ഷെ വിധി നിര്ണയം അസാധ്യം എങ്കിലും ഒരു വിജയി അനിവാര്യം.
ഇനി പ്രേക്ഷകർ തീരുമാനിക്കട്ടെ.
(സൂര്യ ടീവിയിലെ മലയാളി ഹൌസ്മായി ഇതിനു യാതൊരു ബന്ധവുമില്ലന്നു ഒർമിപ്പിക്കൂന്നു )
ഹംസ ആനപുറം യാമ്പു

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

സെവനെ ‍ തട്ടി എട്ടു കയറ്റിയ ശങ്കു

'8'  എട്ടില്‍  പോട്ടിയിലെങ്കില്‍  മൈക്രോസോഫ്ട്‌  ശങ്കുവിനെ   പോട്ടനെന്ന് വിളിക്കുമോ .ശങ്കുവിന്റെ
അറിവില്ലായ്മയാണോ .. സംഗതി മൈക്രോസോഫ്ട്‌ ന്റെ  സന്തതി തന്നെ .  ഡോസ് , വിന്‍ഡോസ്‌ 3 . വിന്‍ഡോസ്‌ 5  വിന്‍ഡോസ്‌ 98 .  വിന്‍ഡോസ്‌ 2000 ,  വിന്‍ഡോസ്‌  എക്സ്പി   വിന്‍ഡോസ്‌  വിസ്റ്റ   വിന്‍ഡോസ്‌ സെവെന്‍  എന്നീ തലമുറകള്‍ക്ക് ശേഷം ജനിച്ച ബില്ഗേറ്സിന്റെ  വിന്‍ഡോസ്‌ എട്ട്  വല്ലാത്തൊരു പഹയന്‍ തന്നെ .
 വിസ്തയുടെ  പരാജയം  സെവനില്‍ പരിഹരിച്ച അഹങ്കാരമാണോ  മൈക്രോസോഫ്ട്‌
പുതിയ ഒപരെട്ടിംഗ് സിസ്ടത്ത്തില്‍ നിന്ന്  സ്റ്റാര്‍ട്ട്‌  ബട്ടനെ  പൂഴ്ത്ത്തിയത്   . അതോ
സ്മാര്‍ട്ട് ഫോണിനെ ഭയന്നോ . എന്തായാലും ശങ്കുവിന്  അടങ്ങാത്ത ദേഷ്യമുണ്ട്  ബില്ഗേട്ടിനോട് . എങ്ങിനെ നാല് തെറി പറയണം  എന്നറിയില്ല .
ശങ്കുവിന്റെ  കാര്യം അങ്ങിനെ യാണ്  അയാല്‍ തൊണ്ണൂ രില്‍ ‍ തോടങ്ങിയതാ കമ്പ്യൂട്ടറിലെ ‍
കൈല്‍ കുത്തല്‍ . വിന്‍ഡോസ്‌  ത്രീ  തൊട്ടു  സെവെന്‍ വരെ അയാളുടെ     മൗസ് ഓടി പായുനത്
  ടെസ്ക്ടോപിലെ   സ്ടാര്റ്റ് ബട്ടണില്‍ നിന്ന് തന്നെ .
സെവനെ ‍  തട്ടി എട്ടു കയറ്റിയ ശങ്കു  ഇപ്പോള്‍ ആകെ പോല്ലാപിലായി
ലാപ്ടോപ്  ചവിട്ടി പൊളിക്കാന്‍ ‍ വരെ തോന്നിയത   . . സ്ടാരട്ടില്‍
ഞെക്കി ശ്ശീലിച്ച്  ശംഖു  അതില്ലാതെ ഒരു കമ്പ്യൂട്ടറും  അങ്ങീകരിക്കില്ല
.ഒരു മാതിരി  വളളി യില്ലാത്ത്ത  ട്രോസര്‍ പോലെ. 
മൈക്രോസോഫ്ട്‌  കാണിച്ച  ഈ  കോടും ചതി  അങ്ങെയറ്റം പ്രതിഷേ ധാര്‍ഹമാണ് . ബില്ഗേട്ട്സ്
ഇന്ത്യക്കാരാനായിരുനന്നേല്‍  ഒരു ബന്ദോ ഹര്ത്താലോ  നടത്താമായിരുന്നു .
ഹാ കാത്തിരിക്കാം  അങ്ങേര്‍ക്ക് നല്ല  പുദ്ദി  തോന്നട്ടെ    സ്ടാര്റ്റ്  ബട്ടണ്‍  വിന്‍ഡോ എട്ടില്‍
വിലക്കി പിടിപ്പിക്കു പിടിപ്പിച്ച്ചില്ലേല്‍   ആണ്കുട്ടില്‍  ആ പണി ചെയ്യും . മൈക്രോസോഫ്ടിന്
ശങ്കുവിന്റെ താക്കീത് .   എന്നാലും ചെറിയ ഒരു സമാദാനം   സ്റ്റാര്‍ ഡോക്ക്  ആ പണി
തൊടങ്ങി കഴിഞ്ഞു .
 (ഹംസ ആനപ്പുറം  യാമ്പു )

2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

പണം കായ്ക്കുന്ന മരമുണ്ടോ ഇവിടെ

 
 "പണം കായ്ക്കുന്ന മരമുണ്ടോ ഇവിടെ"
. പ്രാവാസികള്‍  പലപ്പോഴും ശുണ്ടി പിടിച്ചു 
 തട്ടിവിടുന്ന അതി  പ്രസക്തമായ പ്രയോഗം

  
 കിട്ടുന്ന കാശ്  അലക്ഷ്യമായി ചിലവഴിക്കാന്‍  പ്രത്യേഗം മിടുക്കര്‍
.മരുഭൂമിയില്‍ കഷ്ട്ടപെട്ടു ഉണ്ടാകുന്ന (ചോര നീരാക്കി എന്ന് പറയണം   )
പൈസ  എങ്ങിനെ പോകുന്നു എവിടേക്ക് പോകുന്നു എന്ന് ചോദിച്ചാല്‍ ഒരു കൂസലുമില്ലാതെ പറയണം  
 "പണം ഇന്ന് വരും നാളെ പോകും ".
അതി വേഗത്തില്‍ കുതിച്ചു പായുന്ന ഇലെക്ട്രോനിക്സ് യന്ത്രങ്ങളുടെ പിന്നാലെ
അതെ വേഗത്തില്‍ പറന്നെത്താനുള്ള  പ്രവാസിയുടെ  വെമ്പല്‍.
  പണം കായ്ക്കാത്ത മരങ്ങള്‍ എത്ര   പെട്ടന്നാ തളിര്‍ത്തു കുലക്കുന്നത്  .

  വില കുറഞ്ഞ ഫോണുകളോട് പണ്ടേ പുച്ചം.  'ടച്ച് തന്നെ കിടക്കട്ടെ പോക്കറ്റില്‍ .  ഒന്നര മാസം ചോര നീരാകി ഉണ്ടാക്കിയ കാശ് (മരത്തില്‍ നിന്നും കൊഴിയുന്ന )
  അതാ പോവുന്നു ടച്ച്‌ ആയി  പിന്നെ  സ്മാര്‍ട്ട്‌ ആയി.   
  തലയിലെ നരച്ച മുടി പോലും നോക്കാന്‍ സമയമില്ല

  യൂടുബിലും ഫേസ് ബുക്കിലും സാദാ സമയവും റോന്തു ചുറ്റുകയാണ്
അരയും ഒട്ടി തൊണ്ടയും  വറ്റി  ഉറക്കമില്ലാതെ ,ടീവിക്ക് മുന്നില്‍ അയ്യോ സോറി (അത് പഴയ കഥ )
മൊബൈലിനും കംപുട്ടരിനും അടിമയായി രാത്രി വെളിപ്പിക്കുന്നു.
.
മൊബൈലും കംപുട്ടെരും ഒഴിച്ചുള്ള ഒരു നേരം ആലോചിക്കാനേ വയ്യ .  
പുജ്യം മുതല്‍  ഒമ്പത് വരെയുള്ള  അക്കങ്ങള്‍ തെളിഞ്ഞു കാണാന്‍
പാകത്തിനുള്ള ഒരു  മൊബൈല്‍  അത്രയേ ആവശ്യമുള്ളു എന്ന് പറഞ്ഞാല്‍ നമ്മളെ ചെക്കന്മാര്‍ 
കല്ലെറിഞ്ഞു ഓടിക്കും
ഗള്‍ഫില്‍ അനേകം ബിസ്സിനസ്സ് സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു മലയാളി  
 ഈ അടുത്തകാലത്ത് വരെയും ഉപയോഗിച്ചത് ഒരു പഴയ നോക്കിയ സെറ്റ്  
തന്നെ  കളിയാകുന്നവരെ അടുത്തേക്ക് വിളിച്ചു പറയും  
 "  എനിക്ക് ഇത് തന്നെ ധാരാളം. എന്റെ ബിസ്സിനസ്സ് കൂടിയിട്ടെ ഉള്ളൂ"
.
ലാപ്ടോപുകള്‍ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ പിടിക്കുന്നത്‌ പുളികൊമ്പത്ത് തന്നെ
 പറക്കുന്ന സ്പീടുള്ള സെറ്റ് എന്ന് വെച്ചാല്‍  ഐ ഫൈവ് . ഐ സെവെന്‍ അങ്ങിനെ ഒക്കെ അവര്‍ കേട്ടിടുണ്ട് .
ഒരിക്കല്‍ പ്ലാസ്റിക് ഐറ്റം സാധനങ്ങള്‍ സൈല്സ്  ചെയ്യുന്ന ഒരു മലയാളി  ലാപ്ടോപ്  ആവശ്യപെട്ടു .
അദ്ദേഹം പെയ്സില്‍ നിന്നും ഒരു കഷണം കടലാസ് തുണ്ട്  എടുത്തു എനിക്ക് നേരെ നീട്ടി.
ഇന്റെല്‍ ഐ ഫൈവ്  നാല് ജീബി മേമ്മേരി  അഞ്ഞൂറ് ജീബി ഹാര്ഡ് ഡ്രൈവ് പിന്നെ ബ്ലുടൂത് അത് ഇത് അങ്ങിനെ പോണു
ആ ലിസ്റ്റില്‍ .
ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം റൂമില്‍ തങ്ങുന്ന മൂപ്പര്‍ക്ക് കമ്പ്യൂട്ടരില്‍ അകെ
ചെയ്യുന്നത് വീടിലേക്ക്‌ ഫോണ്‍ ചെയ്യല്‍ പിന്നെ വല്ലപ്പോഴും യുടുബില്‍ വീഡിയോ കാണല്‍.
നിങ്ങള്‍ക്ക്  ഐ ഫിവോ ഐ ത്രീയോ ആവശ്യമില്ല .  നിങ്ങള്‍ക്ക് ഒക്കെ സെലെരോണ്‍  മതി .
 എന്തോ  ഞാന്‍ പറഞ്ഞത് ഇഷ്ട്ടപെട്ടില്ല എന്ന് തോന്നുന്നു അയാള്‍ പേപ്പറും തിരികെ വാങ്ങി നടന്നു .
ഇതാണ് നമ്മുടെ പ്രവാസി സുഹൃത്തുക്കളുടെ അവസ്ഥ .
കൂടുതല്‍ മരുന്നുകള്‍ എഴുതി കൊടുക്കുന്ന ഡോക്റെര്‍മാരെ മാത്രം ഇഷ്പെടുന്നവര്‍ നമുക്കിടയില്‍ ഉണ്ടാവുമല്ലോ
1400 റിയാലിന് കിട്ടുന്ന സെലെരോണ്‍ ലാപടോപിനു പകരം അയാള്‍ വാങ്ങിയത് 2500 വിലയുള്ള ഐ ഫൈവ് തന്നെ. 
മൂന്ന് മാസങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും വന്നു .കാശിനു ഇത്തിരി തിടുക്കമുണ്ട്  ഇതൊന്നു വിറ്റ്  തരണം 
എത്രകിട്ടും ? 1200  കിട്ടിയാല്‍ നിങ്ങള്ക്ക് ഭാഗ്യം.ഞാന്‍ പറഞ്ഞു  അതാണ്‌ ഇന്നത്തെ ഇതിന്റെ മാര്‍ക്കറ്റ്. 
രണ്ടു പേര്‍ക്ക് പോകാവുന്ന സ്ഥലങ്ങളില്‍ കാര്‍ ഒഴിവാക്കി   ടൂ വീലര്‍ ഓടിച്ചു
ചെലവ് കുറിക്കുന്ന നമ്മുടെ ബുദ്ദി  ഇത്തരം മേകലകളില്‍ എത്തേണ്ടത് അനിവാര്യം.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ സുഹൃത്തുക്കള്‍ അല്പം ഒന്ന് ശ്രദ്ധ വെച്ചാല്‍
ഇല കൊയ്യാതെ ആ മരത്തെ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിര്‍ത്താം. 
    
തന്റെ ആവശ്യം എന്താണെന്ന് ആദ്യം മനസ്സിലാക്കുക.
ശരാശരി ഓരോ പ്രവാസിക്കും വളരെ ചുരുങ്ങിയ സമയമേ കമ്പ്യൂട്ടര്‍ യൂസ് ചെയ്യാന്‍ പറ്റൂ 
നാട്ടിലേക്ക് ഫോണ്‍ വിളി പിന്നെ അല്പം യുടുബും ഫേസ് ബുക്കും അത് കഴിഞ്ഞാല്‍ 
ലാപ് മടക്കി വെക്കുകയായി. ഇതിനോക്കെ  ഹൈ സ്പീഡ് സിസ്റ്റം വേണമെന്ന് ആഗ്രഹിക്കുന്നത് 
വിഡ്ഢിത്തമാണ്. സോഫ്റ്റ്‌വെയര്‍ ഡി സൈനിങ്ങും മള്‍ടിമീഡിയ വര്‍ക്കും ചെയ്യുന്ന  കംപുട്ടെര്‍ 
പ്രോഫഷ്യനലുകളുടെ  കയ്യിലെ സിസ്റ്റം ഒരിക്കലും ആഗ്രഹികരുത്‌ . 
പണ്ടൊരാള്‍ ഹൈ സ്പീട് തരത്തിലുള്ള  സിസ്ടവുമായി വന്നു വളരെ സങ്കടത്തോടെ പറഞ്ഞതോര്‍ക്കുന്നു
നാലായിരം റിയാലിന് അസംബിള്‍ ചെയ്ത പീ സി  ഒട്ടും സ്പീടില്ല . യുടുബില്‍ വരുന്ന വീഡിയോ
കട്ട് കട്ടായി വളരെ നേരമെടുത്താനെത്രേ കാണാന്‍ പറ്റുന്നത് .. കാര്യങ്ങള്‍ വ്യക്തമായി അനേഷിച്ചപ്പോള്‍
അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് സ്പീഡ് ഇല്ല . പീ സിയുടെ കുഴപ്പം അല്ല . വീക്കായി വരുന്ന ഇന്റര്‍നെറ്റ്‌
സിഗ്നലുകളെ ഊതി വീര്‍പ്പിക്കനോന്നും ഒരു ഐ സെവന്‍ കംപുടരിനും സാദിക്കില്ല എന്നാ സത്യം
അയാള്‍ നേരത്തെ മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരു പാട് പണം ലാഭിക്കാമായിരുന്നു.
.......... അതാണ്‌ പറഞ്ഞത് നിങ്ങള്‍ക്കൊക്കെ സെലെരോണ്‍ മതി. അല്ലെങ്കില്‍ ഡുവല്‍കോര്‍
ടെക്നോളജി അടിക്കടി മാറുകയാണ് .പോക്കറ്റ് മുറുക്കി പിടിച്ചില്ലെങ്കില്‍ കാശ് പോകുന്നത് അറിയില്ല
‍    ഇന്ന് വാങ്ങുന്നത് നാളെ വിറ്റാല്‍ പകുതി വില പോലും കിട്ടാതെ വരുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ല   
ചൈനയുടെ ഒരു പ്രോടകടിനും ലോങ്ങ്‌ ലൈഫ് ഇല്ല. ഇത്തരം മുന്‍ദാരണ യോട് കൂടി വേണം 
പുതിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍  ഇനി വാങ്ങാന്‍ .
  

2012, ജൂലൈ 24, ചൊവ്വാഴ്ച

അന്ത്രുന്റെ നോമ്പുതുറ

 
ന്ത്രുന്റെ നോമ്പുതുറ അതി കേമ മയി തന്നെ .
സമയം  ഏഴ് മണി  ബാങ്ക് വിളിക്കാന്‍ മിനിട്ടുകള്‍ മാത്രം . 
വട്ടമേശ നിറയെ സ്വാദിഷ്ടമായ വിഭവങ്ങള്‍ വിസ്താരമുള്ള തളികയില്‍ പഴവര്‍ഗങ്ങള്‍ 
പെട്ടെന്ന് കണ്ടാല്‍ തിരുവോണത്തിന് ഇട്ട പൂക്കളം പോലെ .
അതിനു ചുറ്റും ഗ്രഹങ്ങള്‍ പോലെ പൊരിച്ച അപ്പത്തരങ്ങള്‍ 
. വിവിധ വര്‍ണങ്ങളിലുള്ള 
പാനീയങ്ങള്‍ അവിയ്ക്കിടയിലെവിടയോ 
തരികഞ്ഞിയും കാരക്കയും ഒളിഞ്ഞിരിപുണ്ട്

അന്ദ്രു കൂട്ടുകാരെ നോക്കി എല്ലാ കണ്ണുകളും 
വട്ടമേശയില്‍ തന്നെ.
ഒറ്റയടിക്ക് ഇതെല്ലാം
അകത്താക്കിയിട്ട്  വേണം സെക്കന്റ്‌ ട്രിപ്പ്
തുടങ്ങാന്‍.

അരി പത്തിരിയും നൂല്‍പ്പുട്ടും പൊറോട്ടയും വെള്ള കുബൂസ്സും
ഇറച്ചി തരങ്ങളും  ഒക്കെ കൂടി സെകന്ടു ട്രിപ്പ്

അണിയരക്ക്   പിന്നില്‍ സജ്ജരായി 
നില്‍പ്പുണ്ട് ......

നല്ല ക്ഷീണം അന്ദ്രു അറിയാതെ ഒന്ന് മയങ്ങി....


"ടാ അന്ദ്രോ ബെക്കം .ചെല്ല്എറച്ചി തീര്‍ന്നു പോകും"
ഉമ്മയുടെ നീട്ടിയ വിളി 

അന്ദ്രു വള്ളി ട്രൌസറും വലിച്ചിട്ടു

അങ്ങാടിയിലേക്ക് ഓടി .

മൊയ്ദീന്‍ക്കാന്റെ  ഇറച്ചി വൈകിയാല്‍ കിട്ടില്ല
  
ഇറച്ചി കൊട്ടയും  തലയിലേറ്റി വരുന്ന മോയ്ദീനക്കയുടെ നിഴല്‍ കണ്ടാല്‍ 
പിന്നെ അങ്ങാടിയില് തിരക്കാണ്

ചുമട് കടത്തിണ്ണയില്‍ ഇറക്കിയ മോയ്ദീന്കായെ ആള്‍ക്കാര്‍ പൊതിഞ്ഞു . അന്ദ്രു നൂണ്ടു വലിഞ്ഞു ഇടയിലൂടെ
തലയിട്ടു .
 കൊട്ടനിരയെ ഇറച്ചി പൊതികള്‍ .
 നാരു കൊണ്ട് തെക്കിന്റെ ഇലയില്‍ പൊതിഞ്ഞ പോത്തിറച്ചി തൂക്കം നോക്കി മോയ്ദീന്ക്ക

ഓരോരുത്തര്‍ക്കായി കൊടുത്തു തുടങ്ങി
 അക്കൂട്ടത്തില്‍ ഒരഞ്ഞൂറിന്റെ പൊതി അന്ദൃവിനും കിട്ടി .
  
 ചോര മുറ്റിനില്ക്കുന്ന ഇറച്ചി പോതിയുവുമായി
 അന്ദ്രു  വീട്ടിലേക്കു ഓടി

അകത്തു അടുക്കളയില്‍ കുഞ്ഞുപെങ്ങള്‍ 
റാഹില  ചോറ് തിന്നുന്നു

തലേന്നത്തെ ചോറിന്റെയും കറിയുടെയും പഴകിയ മണം .
അത്തായ
കള്ളത്തിക്ക് നോമ്പ് കാലത്ത്  എന്നും നല്ല കുശാലാണ്

 പുലര്‍ച്ചെ അത്തായത്ത്തിനു  
ബാക്കി വന്നത് ഉമ്മ രാവിലെ എണീറ്റ്
വീണ്ടും ഒന്ന് ചൂടാക്കും . 
വെള്ളത്തിലിട്ടു
തിളപ്പിച്ച്‌ മോഡിഫൈ ചെയ്ത  ചോറും പകുതി
പുളിച്ച  കറിയും
വാടികുഴഞ്ഞ പപ്പടവും
മീന്‍ പൊരിച്ചതും.
അന്ദ്രു മോന്റെ വയറ്റിലൂടെ
‍ ഒരു  മിന്നല്‍ പിണര്‍ പാഞ്ഞു .

മൊയ്ദീന്‍ ക്കയുടെ അസ്സലി പോത്തിറച്ചി മുറിച്ചു  പാകമാക്കി

മല്ലിയും മുളകുമിട്ട് മന്കുടുക്കയില്‍ വേവിച്ചു ഉറിമേല്‍ കയറ്റി
ഉമ്മ രാവിലെത്തെ പണി  തീര്‍ത്തു

മൊട്ട റാഫി അന്ദൃമോന്റെ ഇന്റി മേയ്റ്റ് ഫ്രെണ്ടാണ്
നോമ്പിനു  സ്ഥിരമായി മൊട്ടയടിക്കുന്ന
 റാഫി അങ്ങിനെയാണ് മൊട്ട റാഫി യായത്‌

 ബാലരമയും പൂമ്പാറ്റയും വായിക്കാന്‍ മൊട്ട റാഫിയും

കൂട്ടുകാരും അന്നും അന്ദ്രു മോന്റെ വീടിലെത്തി.

നോമ്പ് കള്ളന്മാരെ പിടിക്കാന്‍ എല്ലാവരുടെയും കൈ മണത്തു തുടങ്ങിയ
അന്ദൃമോന്‍ട്ട മൊട്ട  റാഫിയുടെ
കൈ മാത്രം മണത്തില്ല. അത്തായ കള്ളന്മാരുടെ ലിസ്റ്റില്‍ മൊട്ട റാഫി ഒന്നാമനാണ്‌ .
ബലൂണ്‍ പോലെ വീര്‍ത്ത അവന്റെ വയറു തന്നെ സാക്ഷി .




ഉച്ചയായി. ഉമ്മ വീണ്ടും അടുക്കളയില്‍ ‍ ക്കയറി 
 ചട്ടി പുകയുന്ന ശബ്ദം 
റാഹില യുടെ  ഉച്ച
ശപ്പാടിനു തുടക്കമായി
അന്ദൃവിന്റെ കുടലില്‍ വീണ്ടും ഇടി മിന്നല്‍ .
 അന്ദ്രു വെള്ള തുണിയും  ഷര്‍ട്ടും  
ധരിച്ചു പള്ളിയിലേക്ക് ഓടി
ളുഹര്‍ നമസ്കാരം കഴിഞ്ഞാല്‍
നോമ്പിനു ദര്സു കുട്ടികളുടെ കൊച്ചു പ്രഭാഷണം ഉണ്ടാകും .
അത്തായ കള്ളന്‍ മൊട്ട റാഫിയും ഉണ്ട് മുന്‍ നിരയില്‍
മുതിരന്നവരും കുട്ടികളും  അച്ചടക്കത്തോടെ
ദര്സ്സു കുട്ടിയുടെ വയള് കേട്ടിരുന്നു . അസര്‍ നമസ്കാരം വരെ അന്ദൃവും മൊട്ട റാഫിയും പള്ളിയില്‍ തന്നേ


അസര്‍ നമസ്കാരം കഴിഞ്ഞു അന്ദ്രു   മീന്‍ വാങ്ങാന്‍

അങ്ങാടിയിലേക്ക് നടന്നു.

 അങ്ങാടി വീണ്ടും സജീവം 
 മൈസൂര്‍ പഴവും മത്സ്യം കച്ചോടവും തക്രതിയായി നടക്കുന്നു .
അന്ദൃമോന്‍ അരക്കിലോ പഴവും മത്തിയും വാങ്ങി വീടിലെത്തി
 .മുറ്റത്ത് ഓല കൊണ്ട് മേഞ്ഞുണ്ടാക്കിയ ഷെഡ്‌ അതാണ് ഉമ്മാന്റെ
വര്‍ക്ക്ഏരിയ
 ഉമ്മ പത്തിരി പരത്തി  ചൂടുള്ള കല്ലിലേക്ക് 

ഇടുമ്പോള്‍ രാഹില അടുത്തുണ്ട്
ഈര്‍ക്കിലിയില്‍ കുത്തിയ ചൂടുള്ള പത്തിരി അവളുടെ കയ്യില്‍
നിവര്‍ന്നു നില്‍ക്കുന്നു

 നേരം ഇര്ട്ടുന്നു
നോമ്പ് തുറക്കാനുള്ള കാരക്ക വാങ്ങാന്‍ മറന്നു.
 അന്ദ്രു ഓടി പോയി കാരക്ക വാങ്ങി വന്നു.
 നല്ല ഉണക്കമുള്ള കാരക്കയില്‍  നിന്ന് ഒരെണ്ണം എടുത്തു
നാലാക്കി കീറി പത്തിരി കഷണത്തില്‍ വെച്ച് ഉമ്മ നോമ്പ് തുറക്കാനുള്ളത്
തയ്യാറാക്കി വച്ചു.
 അന്ദ്രു അച്ചടക്കത്തോടെ നോമ്പ് പിറക്കാനിരുന്നു.അവറാന്‍ മൊല്ലാക്കയു ടെ ശബ്ദം കാതോര്‍ത് ..

സൂര്യന്‍ അസ്തമിക്കാന്‍ സെക്കന്റുകള്‍ മാത്രം
കാസിം മുക്രി മൈക്ക് സെറ്റ് ഓണാക്കി.
 അവറാന്‍ മൊല്ലാക്ക ദികരും ചൊല്ലി അങ്ങോട്ടും മിങ്ങോട്ടും നടക്കുന്നു
 ഡും ... ഡും  
അതാ പൊട്ടുന്നു 
തെക്ക് ശൈ  ഇന്റെ പള്ളിയില്‍ നിന്നും 
രണ്ടു  കദീന വെടി .
  അവറാന്‍ മൊല്ലാക്ക ഇരു ചെവിയും പൊത്തി
മൈക്കില്‍ ഉറക്കെ വിളിച്ചു.

... അല്ല്ലാഹു.അക്ബര്‍

അന്ദ്രു ഞെട്ടി എണീറ്റ്‌,.
. അവന്റെ കൈകള്‍  കാരക്കക്കായ് പരതി.
  കണ്ണുകള്‍ തിരുമ്മി അവന്‍ ചുറ്റും നോക്കി

 " ഇനിയും അഞ്ചു മിനിറ്റ് ബാക്കിയുണ്ട്",
ആരോ അത് പറഞ്ഞപ്പോഴാണ് അന്ദ്രു ക്ലോക്കിലേക്ക് നോക്കിയത്
  അപ്പോഴും വട്ടമേശയില്‍ നിറഞ്ഞു തുളുമ്പുന്ന പഴങ്ങളും അപ്പതരങ്ങളും
അന്ദ്രു പുതിയാപ്ലയെ നോക്കി ചിരിക്കുകയായിരുന്നു




2012, ഫെബ്രുവരി 11, ശനിയാഴ്‌ച

കടലുണ്ടി വാവുല്‍സവം


 കടലുണ്ടി വാവുല്സവത്തെ പറ്റി കേട്ടിട്ടില്ലാത്തവര്‍ അപൂര്‍വ്വം .
വള്ളിക്കുന്നു നിന്ന് തുടങ്ങി കടലുണ്ടി ലെവല്‍ ക്രോസ്സ് വരെ റയില്‍ പാലത്തിലൂടെ.പീപ്പിളിയും ബലൂണും  ചോള പൊരിയും ഏന്തി നീങ്ങുന്ന ജന സാഗരം
ഇന്നും  ഓര്‍മയിലുണ്ട് . അതി സൂഷ്മതയോടെ യാണ് തീവണ്ടികള്‍ കൂകി വിളിച്ചു പോവുന്നത്
.വള്ളിക്കുന്ന് സ്റ്റേഷന്‍  തൊട്ടു ഫറോക്ക് വരെ തീവണ്ടിയുടെ
ചലനം വേഗത കുറഞായിരിക്കും  .  കടലുണ്ടി പ്പാലത്തില്‍ ഇന്ന് കാണുന്ന നടപ്പാത അന്നില്ലായിരുന്നു .
ഉത്സവ സ്ഥലത്തേക്ക്  എത്താന്‍ ഞങ്ങള്‍ക്ക് രണ്ടു റെയില്‍ പാലം താണ്ടുക എന്നതായിരുന്നു  ഏറെ ക്ലേശം 
പാലത്തിന്റെ  വീതി കുറഞ്ഞ ഇരുമ്പ് ഷീറ്റിലൂടെ  യുള്ള
   
 യാത്ര ഭീതിയോടെ ഇന്നും ഓര്‍ക്കുന്നു.

വാവുല്സവ്ത്ത്തിനു പോകുന്നവരും
കൈനിറയെ
കളി കോപ്പുകളും
മിടായികളുമായി  

തിരിച്ചുവരുന്നവരുമായി
കൂട്ടിമുട്ടിയും 

 ഞരങ്ങിയുമാണ് പാലത്തിലൂടെ
കടന്നു പോകാറു

 .
സ്ത്രീകളും കുട്ടികളുമായി  കടലുണ്ടി പാലം
വീര്‍പ്പുമുട്ടുന്ന കാഴ്ച ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല

  വീട്ടില്‍ നിന്നും അനുവാദം വാങ്ങി ഞങ്ങളുടെ  സംഘം രാവിലെ തന്നെ ഉത്സവ സ്ഥലത്ത് എത്തിയിരിക്കും
"ശര്‍ക്കര ജിലേബി വാങ്ങാന്‍ മറക്കരുത്" ഉമ്മ പ്രത്യേകം  
  പറയും . പിന്നെ കൂട്ടം വിട്ടു നടക്കഅരുതെന്നും ഉപദേശിക്കും
.കുട്ടിക്കാലത്ത് ചില്ലറ പൈസ സ്വരൂപിച്ചു മന്ക്കുജിയില്‍  നിക്ഷേപിക്കുന്നതിന്റെ 
പ്രദാന ലക്‌ഷ്യം  വാവുല്‍സവം തന്നെ യായിരുന്നു.
.തിങ്ങി നിറഞ്ഞു നീങ്ങുന്ന ആള്‍ക്കൂട്ടത്തിലൂടെ കൈകള്‍ കോര്‍ത്തു
പിടിച്ചാണ് ഞങ്ങള്‍ കാഴ്ചകള്‍ കണ്ടു നടക്കാറു . കൂട്ടം തെറ്റി പോകുന്ന
ആളുകളെ കണ്ടെത്താന്‍ ലൌദ്‌ സ്പീക്കറില്‍  പേര് വിളിച്ചു  അനൌന്‍സ്മെന്റ്  ചെയ്യും .
പിടിചു പറിയും മോഷണവും  നിയന്ദ്രിക്കാന്‍ പോലീസിന്റെ പട്രോളിങ്ങ് ശക്ത്തമായിട്ടിണ്ട് .
സ്ത്രീകളുടെ മാല പറിച്ചു  ഓടുന്ന നാടോടികളെ നാട്ടുകാര്‍ വേണ്ടപോലെ
കയ്കാര്യം ചെയ്ത ശേഷമാ  പോലിസിനെ ഏല്‍പിക്ക .
.
നൂല് കെട്ടിയ റബ്ബര്‍ പന്തുകളും  തീ കത്തിച്ചു ഓടുന്ന ചെറിയ ബോട്ടുകളും  പിന്നെ വളകള്‍
മാലകള്‍  ചോള പൊരി ,ജിലേബി  ഒക്കെ  നേരത്തെ   തന്നെ വാങ്ങിച്ചു കയ്യില്‍ സൂക്ഷിക്കും.
മരണ കിണറും . പാമ്പ് കളിയും . സര്‍ക്കസും
ഒക്കെ നടന്നു കണ്ടു തീരുംപോയേക്കും  
    നേരം ഉച്ചയാകും 
 പിന്നെയും ഉണ്ട് ഒരുപാട് കാഴ്ചകള്‍ . വെളിച്ചപാടിന്റെ ഉറഞ്ഞു
 തുള്ളലും  ദേവിയെ കടലുണ്ടി കടപ്പുരതെക്ക് കൊണ്ട് പോകുന്ന
ഘോഷയാത്രയും  .
അതൊക്കെ കണ്ടു തീരുമ്പോഴേക്കും    സൂര്യന്‍  അറബിക്കടലിലേക്ക്  പതിയെ താഴുന്നുണ്ടാവും
‍    

2011, ഡിസംബർ 31, ശനിയാഴ്‌ച

ഹാപ്പി ന്യൂ ഇയര്‍

 ആഘോഷങ്ങളെ   നിന്നോട്  യോജിപ്പില്ല ,, എങ്കിലും
 ആശംസകള്‍ നേരാം ഈ  തുരുംപിച്ച്ച ഭൂമിയില്‍    ‍
 അടര്‍ന്നു വീഴുന്ന  മരിച്ചു വീഴുന്ന  വര്‍ഷമേ  സാക്ഷി.
 തിരിച്ചു വരാത്ത എരിഞ്ഞു തീരുന്ന ദിനമേ    സാക്ഷി 
 അറ്റ്  വീഴുന്ന ഇരുട്ടില്‍ മറയുന്ന നിമിഷമേ  സാക്ഷി
 ഞാനും ഉരാവിടാം ഇടറുന്ന സ്വരത്തില്‍ ഹാപ്പി ന്യൂ ഇയര്‍  "  
 ലോകം ഇടിഞ്ഞു പൊളിഞ്ഞു തകര്‍ന്നില്ലെങ്കില്‍  
 വീണ്ടും വരാം കൊച്ചു 'പോസ്ടുകളുമായി '"

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ടു ബാന്‍ഡ്‌ റേഡിയോ


   
 
 ഈ- ശവകുഴി  മാടി വിളിക്കുന്നു . അതിനിയും  മൂടിയിട്ടില്ല . അകലെ  ദൂരെ ദിക്കില്‍ 
 നിന്നും വരുന്ന  വേസ്റ്റുകള്‍  നിറച്ച  ലോറിയുടെ  നിലക്കാത്ത  ഹോണടി .
 നൂറ്റാണ്ടുകള്‍‍ ‍ മനുഷ്യ കാതുകളില്മണി മുഴക്കിയ    ടൈം പീസും   
   കാതുകള്ക്ക്  സായാഹ്നങ്ങളില്മധുര ഗീതം ചൊരിഞ്ഞ    ടു - ബാന്ഡ്   
   റേഡിയോ , ടൈപ്പ് റൈറ്റ൪  വി സി ആറുകള്‍‍   ഫ്ലോപ്പി ഡിസ്കുകള്‍
 തുടങ്ങിയ ഒട്ടേറെ പ്രമുകര്‍  ആ കുഴിയില്അന്ദ്യ വിശ്രമം   കൊള്ളുന്നു  . 

 പിക്ചര്‍ ട്യൂബ്കളില്‍ ജന്മം കൊണ്ട   ടെലി വിഷനും  മോനിട്ടരുകളും
  മരണ വെപ്രാളത്തില്പിടഞ്ഞു കൊണ്ടിരിക്കുന്നു .
 അകലെ അന്തപുരങ്ങളിള്‍  രാജപതി യായി വാഴുന്ന  എല്സി ഡി
  തമ്പുരാട്ടിമാര്ഏറെയൊന്നും  അഹങ്കരിക്കണ്ട   
  മനുഷ്യ രാശി ഒന്നിനെയും അതികം  വാഴിക്കില്ല  .
 എത്രയോ കാലം  ടു ബാന്ഡില്‍  ഇഷ്ട്ട ഗാനം കേട്ടില്ലേ .
 എത്രയോ കാലം  ടൈം പീസ് പുലര്ച്ചെ  മണി മുഴക്കിയില്ലേ   
 എത്രയോ വിലപെട്ട  ഡേറ്റ  കള്‍‍  ഫ്ലോപ്പി പേറി നടന്നില്ലേ 
 ഈ-ശവക്കുഴിയില്‍ നിന്നുയരുന്ന ‍കേള്‍കുന്ന ചരമ ഗീതങ്ങള്
 അടുത്തൊന്നും നിലക്കില്ല  .
................................................................................................................................................................................................................
  ടു ബാന്ഡ്റേഡിയോ

ഇലക്ട്രോണിക്സ്     പഠനം പൂര്ത്തിയാക്കി  വീട്ടിലിരിക്കുന്ന സമയം .
 അല്ലറ ചില്ലറ റിപ്പയരിഗ് നടത്തി   പോക്കറ്റ് മണി കിട്ടികൊണ്ടിരുന്ന  കാലം
ഒരു എം ബി ബി എസ   എടുത്ത ഡോക്ടറുടെ ഗമയായിരുന്നു.‍  .
ടോര്ച്ചുകള്‍എമര്ജന്സി ലാമ്പുകള്‍‍  ടൈപ്പ് റിക്കാര്ഡുകള്‍‍  എന്നിവ  
ചികിത്സക്ക്  വീട്ടു പടിക്കല്‍  വരാന്തുടങ്ങി
തുടക്കമെല്ലേ കാശ് കണക്ക് ചോദിചു വാങ്ങാന്പറ്റില്ലല്ലോനന്നാക്കിയ വസ്തു  കയ്യിലായാല്‍  ‍   ‍ ചിലര്‍  "രാ  " എന്ന് പറഞ്ഞു നടന്നകലും
"രാ എന്നാ വാക്കിന്റെ അര്‍ത്ഥം   ആദ്യോമോന്നും  പിടികിട്ടിയില്ല  ഇലക്ട്രോണിക്സ്  നിഘണ്ടു  പരതി . ഫലം വിഫലം    
ചിലപ്പോള്‍     അത്  ' വരാം"  എന്നോ  അല്ലെങ്കില്‍  "തരാം "  എന്നോ ആകാം .
 അങ്ങാടിയിലൂടെ നടന്നു പോകുമ്പോള്‍‍ ഇവര്‍ പിന്നെ നമ്മെ കണ്ട ഭാവം
 നടിക്കാതെ മാറി നടക്കുംഅതായിരുന്നു അതിന്റെ ഒക്കെ അര്ഥം   
 നാടുകാരെല്ലേ പോട്ടെഎന്ന് വിചാരിക്കും  
  ഒസിക്ക്  നന്നാക്കല് ‍  നിര്ത്തണം   വീടുകാര്‍ ശകാരിക്കാന്തുടങ്ങി  .
വേതനം കിട്ടിയ്ല്ലെങ്കിലും  പ്രാക്ടീസ് ആകുമെല്ലോ എന്ന് പറഞ്ഞു അവരെ  സമാധാനിപ്പിക്കും  
 ഇടക്ക്  ചായ പീടികക്കാരന്‍  ‍  കൊയട്ടിപാപ്പ ഒരു റേഡിയോ കൊണ്ട് വന്നു.
എന്റെ കയ്യില്കിട്ടുന്ന ആദ്യ റേഡിയോ .
അത്  കെല്ട്രോണ്കമ്പനിയുടെ ടു- ബാന്ഡ് റേഡിയോ ആയിരുന്നു 


ചായ പൊടിയും മൈദയും മണക്കുന്ന കോയട്ടി പാപ്പയുടെ റേഡിയോക്ക് 
 ഒരു പാട് പഴക്കം തോന്നിച്ചു 
കൂറ  പാറ്റ തുടങ്ങിയവകള്‍ വിഹാരകേന്ദ്രമാകിയ അതിന്റെ ഒരുഭാഗം തീ ചൂട് ഏറ്റു  കൊടിയിരുന്നു
 ""ഇത് തീരെ മുണ്ടുനില്യാ   ജ്ജ് തോന്നു ബേഗം ഞമ്മക്ക് നന്നാക്കി കുണ്ടാ "
ഞമ്മക്കിതില്ലാതെ കയ്യോല മോനെ "
"ശരി നാളെ വരീന്‍ "

റേഡിയോ തന്നു കൊയട്ടിപാപ പോയി
 കൊയട്ടി പാപ്പയുടെ ടു- ബാന്ഡ് റേഡിയോ എന്റെ ഓപറേഷന്‍ ‍ തിയേറ്ററില്‍ ‍  മലര്ന്നു  കിടന്നു. 
മൂക്ക് പൊത്താതെ നിവര്ത്തിയില്ല  അത്രയ്ക്ക് രൂക്ഷ ഗന്ദം ..
സ്ക്രൂകള്അഴിച്ചു റേഡിയോ  തുറന്നപ്പോള്‍  പാറ്റകള്‍ ‍ ‍ നാല് പാടും ഓടി .

എന്റെ  സ്റ്റതസ്കോപ്പായ    മള്‍ടി മീറ്റെ൪ റേഡിയോ യുടെ സ്തംപിച്ച  ജീവ വായുവിനെ തേടി അലഞ്ഞു . 
സ്റ്റേഷ൯ തിരക്കുന്ന വലിയ ചക്രത്തിന്റെ  സൂചി കെട്ടിയ നൂലുകള്‍ അതിന്റെ ഗോദയില്‍ നിന്ന്  ‍ അഴിച്ചു .
മീശ വച്ച കൊച്ചു പാറ്റകള്‍ ‍ തമ്പടിച്ച സ്ഥലമായിരുന്നതിനാല്നൂലും സൂചിയും അഴിക്കാതെ രക്ഷയില്ലായിരുന്നു  
രണ്ടു മണി ക്കൂറിന്റെ പ്രയത്ന ത്തിനോടുവില്‍  റേഡിയോ യുടെ ജീവന്തിരിച്ചു പിടിച്ചു 
  ആദ്യം പൊട്ടലും ചീറ്റലും .പിന്നെ  ശബ്ദം പതിയെ ശാന്തമ്മായി
വിവിദ് ഭാരതി ട്യൂണ്ചെയ്യാന്നോക്കി  രക്ഷയില്ല ട്യൂണിംഗ്  നോബില്നൂല്ചുറ്റാതെ സ്റ്റേഷന്ചലിക്കില്ല
നാല് ചെറിയ ചക്രങ്ങളെ  ബന്ധിപ്പിച്ച    സ്പ്രിങ്ങോദു കൂടിയ    ട്യൂണിംഗ്  നോബിലെക്ക് എത്ര ശ്രമിച്ചിട്ടും നൂല് കുടുങ്ങുന്നില്ല
കുഴങ്ങിമണികൂറുകള്‍ അതിനായി  ‍ചിലവിട്ടിട്ടും ശരിയായില്ല
. രാത്രി ഏറെ നേരം ഉറക്കം ഒഴിച്ചിരുന്നു ക്ഷമയുടെ അതിര്‍ വരമ്പുകള്‍ പൊട്ടുന്നു   
. ഒടുവില്‍  ഒരു മാരത്തോണ്‍ ഒപരെഷനിലൂടെ   നൂലിനെ ചക്രങ്ങളുടെ  ഗോദയിലാക്കി  .
പന്നെ  സ്ക്രൂ ഇട്ടു  മുറുക്കിഅപ്പോഴേക്കും ഉറക്കം കണ്ണുകളില്കയറി കഴിഞ്ഞിരുന്നു .

കൊയട്ടിപാപ്പ  അതി രാവിലെ തന്നെ എത്തിയിരുന്നുപ്രാദേശിക  വാര്ത്തകള്‍കേള്ക്കാന്‍ പറ്റാത്തതിന്റെ പിരിമുറുക്കം
അയാളുടെ  മുകത്ത് വ്യക്ത്ത്മായിരുന്നു .

റേഡിയോ കയ്യില്‍ കിട്ടിയ അയാള്‍ എന്നെ ഒന്ന് നോക്കി , 

" എന്താ കേട്   , വയറ് വിട്ടതാ "
"  അത് കേട്ട എനിക്ക് ദേഷ്യം കയറി  . ഇലക്ട്രോണിക്ക്  മെക്കാനിക്കുകള്‍‍ ‍ഇഷ്ട്ട പെടാത്ത ഒരു   വേര്ഡ്‌  ‌  ആയിരുന്നു അത്  
 കാശ് കൂടുതല്‍ പറയാതിരിക്കാന്‍  മുന്‍‌കൂര്‍ ജാമ്യം . 
."  സോള്ടെര്‍  വിട്ടതാ , ചെറിയ കേടാണ്  എന്നൊക്കെ ചിലര്‍  ചിലര്‍ ആദ്യമേ തന്നെ   പ്രക്യാപികും   
 അത് കേട്ടാല്‍  കലി  വരാത്ത  മെക്കാനിക്കുകള്‍  നാട്ടിലുണ്ട്ടവുമോ  എന്നറിയില്ല
 എത്ര  നിസ്സാരമായി   ഇവര്‍ അസുകം  ഊഹിച്ചെടുക്കുന്നു .‍
. അങ്ങിനെ എത്തിയ  പല സാധാങ്ങളും   ' അയ്സിയും  ട്രാന്സ്ഫോര്മാരും  കത്തി പോയിട്ടുണ്ടാകും     

കൊയട്ടിപാപ്പയുടെ മുകത്ത്മാറി മറിയുന്ന ഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു    .
" ഇതെന്താ ഇങ്ങിനെ : അയാള്റേഡിയോ തിരികെ  എന്റെ  കയ്യില്തന്നു .

സ്റ്റേഷന്തിരിച്ചു നോക്കിയപ്പോളാണ് എനിക്ക്  കാര്യം  പിടി കിട്ടിയത് .
ശെടാ എത്ര  കഷ്ടപ്പെട്ട് ചുറ്റിയ നൂല്‍  തല തിരിഞ്ഞിരിക്കുന്നു  , 
 സ്റ്റേഷന്‍  വലത്തോട്ടു തിരിക്കുമ്പോള് സൂജി ‍  ഇടത്തോട്ട് നീങ്ങുന്നു .
സൂചി വലതു ഭാഗത്തേക്ക് നീങ്ങാന്‍ ‍ട്യൂണിംഗ് നോബെ  ഇടത്തോട്ടു തിരിക്കണം .
 എന്റെ മുകത്തെ ചമ്മല്കൊയട്ടി പാപ്പ കണ്ടില്ല
 വീണത്വിദ്യയാക്കി ഞാന്‍  ‍ഒരു നമ്പര്  ഇറക്കി


.
"ഇക്കാ    നാമ്മുടെ  റേഡിയോ സ്റ്റേഷന്‍ എല്ലാം  ഇന്നലെ മുതല്‍ സ്ഥലം മാറ്റി   "ങ്ങള്‍ അറിഞ്ഞില്ലേ  
 റേഡിയോ ഉണ്ടാക്കിയ സമയത്ത്  ഉള്ള സ്ഥലത്തല്ല  ഇപ്പോള്സ്റ്റേഷനുകള്‍   ‍ ‍ ‍ .
കൊയട്ടിപാപ്പ   കുറെ നേരം അന്തം വിട്ടു നിന്ന് . പാവം
അത് വിശോസിച്ച്ചു
അയാള്‍ ഒരു ഇരുപതിന്റെ ഒരു നോട്ടു എനിക്ക് നീട്ടി
"ഹേ  വേണ്ടാ അത് നിങ്ങള്‍ തന്നെ  വച്ചോളു  " ഞാന്കാശ് വാങ്ങിയില്ല .
  നല്ലൊരു  എമൌണ്ട്ഈടാക്കാനുള്ള  വകുപ്പുണ്ടായിരുന്നു .ഇതിപ്പം
  കോലത്തില്‍  .. .  ഞാന്‍ അയാളെ മടക്കി വിട്ടു .

........................................................................................................... .

എന്റെ  ഇലക്ട്രോണിക്സ്  കണ്സല്ട്ടിംഗ്  അതി വേഗം വളര്ന്നു.   . റേഡിയോ വരവ് കുറഞ്ഞു   സ്ടീരിയോ .  വീ സി ആര്‍   
ടെലിവിഷന്‍ എന്നീ  വമ്പന്മാര്‍ പകരം എത്തി തുടങ്ങി   ‍ 
ഹൈ വോള്ട്ട്   പാസ് ചെയ്യുന്ന  പിക്ചര്ടുബുകള്ക്ക് പിന്നില്ഞാനെന്ന ചെറിയ മനുഷ്യന്‍ ‍ സ്റെതസ്കൊപ്പുകള്പിടിച്ചു
നാളുകള്പിന്നിട്ടു ..

വീട്ടിലെ  ‍ തട്ടിന്‍ പുറത്തും  കട്ടില ക്കടിയിലും   ഇലക്ട്രോണിക്സ് ഉരുപ്പടികള്‍  വീര്പ്പു  മുട്ടി നിന്ന്
ഇടയ്ക്കു ടൂള്സ് പെട്ടി കയ്യില്തൂക്കി   ഓണ്‍  സൈറ്റ് റിപ്പയരിങ്ങിനും പോവും   
പിക്ചര്‍ ട്യൂബിലെ  ഹൈവോള്ട്ട് അശ്രദ്ദ്മായി കൈകാര്യം ചെയ്ത  നിമിഷങ്ങള്ഒരു പാട് .
 ‍ എന്റെ മെലിഞ്ഞ ശരീരത്തില്‍  ഏറ്റ  ശോക്കുകള്ക്ക്  കണക്കില്ലായിരുന്നു .


അകലെ ഈ-ശവപറമ്പില്‍ ‍  പിക്ചര്ട്യൂബുകള്‍വീണുടയുന്ന ശബ്ദം .അവയ്ക്ക് മീതെ ഉരുളുന്ന ബുള്ടോസറിന്റെ ഇരമ്പനം .
നഗരങ്ങളിലും ഗ്രാമങ്ങളിലും  കുടിലുകളില്‍   അട്ടപുറത്ത് കയറ്റിയ  അവ  ആക്രിക്കാരനും കയ്യൊഴിഞ്ഞു .
 വെസ്ടുകളില്‍  വെട്ടിയ കുഴികള്‍ക്കൊന്നും  അവയെ ഉള്കൊള്ളാന്‍  ആവില്ല ‍ .
ഒരു കാലത്ത്  ആനോടിലും കാതോടിലും പ്രസരിച്ച്ച   പ്രകാശ പൂരിതങ്ങള്‍ ഇന്ന് മന്തരികളെ
കെട്ടി പിടിച്ചു കിടക്കുന്നു  .
 .....................................................................................................

   ടൈം പീസ് എന്ന മണി പെട്ടിയില്‍ എന്റെ സ്റെതസ്കൊപ്പുകള്‍  അതികമൊന്നുംചലിച്ചില്ല
        .  ടൈമുകള്വെസ്ടാക്കുന്ന സാധനം എനിക്ക് കുറെ 'പണികള്‍'  തന്നിട്ടുണ്ട്  
 ചാവി കൊടുത്തു ഓടുന്ന അതിന്റെ ഇരുമ്പ് ബെല്ടും പല്‍ ചക്രങ്ങളും  ക്ഷമയെ ഒരു പാട് ശിക്ഷിച്ചതാ ‍ 


രാത്രയില്‍  കിടക്കാന്‍ പോകുമ്പോള്‍‍   ചാവി തിരിച്ചു   പുലര്ച്ച്ചക്കത്തെ   അലറാം ശരിയാക്കി വെക്കുന്ന 
എന്റെ വീട്ടിലെ രീതികള്‍‍  ഇന്നില്ല  . സ്ഥാനം നോക്കിയാ ഫോണ്തട്ടിയെടുത്തില്ലേ
 ഈ-വെസ്റ്റു ശവപറമ്പിലെ അടി തട്ടില്പെന്ഡുലം അണിഞ്ഞ ഗടികാരവും  വംശത്തിലെ ടൈം പീസുകളും   ഇനി നന്നായി ഉറങ്ങട്ടെ .
നൂറ്റാണ്ടുകള്മനുഷ്യ കാതുകളില്‍  അലയടിച്ച്ച    മണി ചക്രങ്ങള്ക്കും   വേണ്ടേ വിശ്രമം ..

  .......................................................................................................................
  
കമ്പ്യൂട്ടര്‍  ടെക് നീഷിന്നായ എന്റെ ആദ്യ അരങ്ങേറ്റം  . ഫ്ലോപ്പി ഡിസ്കിലായിരുന്നല്ലോ  
കൊഴികൊട്ടെ  പ്രമുക മായ സ്ഥാപനത്തില്‍ നിന്നും വന്ന  കസ്ടമര്‍ കാള്‍ അറ്റെണ്ട് ചെയ്യേണ്ട 
 താമസം  ഉടനെ ടൂള്സ് എടുത്തു   അങ്ങോട്ട്വിട്ടു .
 പാര്സല്‍ ‍ സ്ഥാപനമായ അവിടെക്ക്  എടുക്കേണ്ട  ടൂള്‍സിലെ ‍ ‍  പ്രധാനയിനം   പൊടി   തട്ടാനുള്ള ബ്രഷ്  ആയിരുന്നു 

 486 സ്പീടുള്ള കമ്പ്യൂട്ടറിന്റെ ഉള്ളും പുറവും  പൊടിയുടെ പൂരം   . മാറാലകള്‍ വളയപെട്ട  
അതിനകത്ത്  പെരിച്ച്ചായി കയറിയാലും  അവിടുത്തെ സ്ടാഫുകള്‍ 
അനങ്ങില്ല    . വിരലുകള്സ്പര്ശിക്കുന്ന  ‍ കീബോര്ഡ് മാത്രം  വൃത്തിയുണ്ടാകും
മാഡം കിട്ടിയ ചാന്സില്എന്നെ കൊണ്ട്  കമ്പ്യൂട്ടര്മൊത്തം ക്ലീന്ചെയ്യിച്ചു

സിസ്റ്റം ഓണ്‍ ചെയ്തു . ബ്ലാക്ക്‌ & വെയിറ്റ്  മോനിറ്റര്‍ പ്രകാശിച്ചു 
  ബൂട്ട് ഡിസ്ക്  എറര്‍  ‍  , ‍ ഫ്ലോപ്പി ഡ്രൈവ് ആഞ്ഞു  മുരളുന്നു  
ഫ്ലോപ്പികള്‍‍ മാറിയിട്ട് നോക്കി   . സെയിം എറര്‍ ‍ .
ഞാന്‍  ഡ്രൈവ്  ഊരി   അകം  ഒന്ന് ക്ലീന്‍ ചെയ്തു   , ഫലമില്ല

" മാടം ഫ്ലോപ്പി ഡ്രൈവ്  മാറ്റേണ്ടി വരും "

"മാറ്റണംഎനിക്ക്  ഒരു പാട് പണിയുണ്ട്  .. കുറെ ഡേറ്റ എന്റര്‍ ചെയ്യാനുള്ളതാ  

"സോറി  മാടം  ഫ്ലോപ്പി   ഡ്രൈവ്  ഓര്ഡര്‍ ‍ ചെയ്‌താല്‍   ‍ മിനിമം 
പത്ത് ദിവസമെങ്കിലും പിടിക്കും "
  എങ്കില്‍  സ്റ്റാന്റ്  ബൈ  വെച്ചിട്ട്  പോകു.. .നിങ്ങള്ക്ക് കോണ്ട്രാക്റ്റ് അല്ലെ

ഞാന്തല്ക്കാലം യെസ് മൂളി  അവിടെ നിന്നും തടി യൂരി.   

 ഈ- ശവ പറമ്പില്‍  ചോര വാര്ന്നു  കിടക്കുന്ന അനേകായിരം ഫ്ലോപി ഡ്രൈവുകള്‍‍  
 ഡസ്ക് ടോപുകളില്‍ നിന്നും ‍  ബലം പ്രയോകിച്ചു   വലിച്ചൂരി    ചവറ്റു കൊട്ടയിലിട്ടില്ലേ .
 എന്നും മണവാട്ടി യായി മണിയറയില്കയിയാമെന്നാണോ ഒപ്ടികള്ഡിസ്ക്ക്കളുടെ പൂതി .
 ഫ്ലാഷ് കള്ക്കും ലയ്സര്കള്ക്കും ഇനിയെത്ര കാലം .
 ഈ- ശവപറമ്പില്‍  കൂട്ട നിലവിളി  ഇനിയും ഉയരും
 ഈ വെസ്ടുകലുമായി വരുന്ന  ട്രക്കുകളുടെ  മരണവിളി .അവസാനിക്കുന്നില്ല .
 അനലോഗിനു ശേഷം  ഡിജിറ്റല്‍ കൂമ്പാരങ്ങള്ക്ക് മീതെ ഉരുളാന്പോകുന്ന
 ബുള്‍ ടോസര്‍  വിശ്രമ മില്ലാതെ  പണി എടുക്കട്ടെ . ‍ ‍
 ....................................................