2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

പണം കായ്ക്കുന്ന മരമുണ്ടോ ഇവിടെ

 
 "പണം കായ്ക്കുന്ന മരമുണ്ടോ ഇവിടെ"
. പ്രാവാസികള്‍  പലപ്പോഴും ശുണ്ടി പിടിച്ചു 
 തട്ടിവിടുന്ന അതി  പ്രസക്തമായ പ്രയോഗം

  
 കിട്ടുന്ന കാശ്  അലക്ഷ്യമായി ചിലവഴിക്കാന്‍  പ്രത്യേഗം മിടുക്കര്‍
.മരുഭൂമിയില്‍ കഷ്ട്ടപെട്ടു ഉണ്ടാകുന്ന (ചോര നീരാക്കി എന്ന് പറയണം   )
പൈസ  എങ്ങിനെ പോകുന്നു എവിടേക്ക് പോകുന്നു എന്ന് ചോദിച്ചാല്‍ ഒരു കൂസലുമില്ലാതെ പറയണം  
 "പണം ഇന്ന് വരും നാളെ പോകും ".
അതി വേഗത്തില്‍ കുതിച്ചു പായുന്ന ഇലെക്ട്രോനിക്സ് യന്ത്രങ്ങളുടെ പിന്നാലെ
അതെ വേഗത്തില്‍ പറന്നെത്താനുള്ള  പ്രവാസിയുടെ  വെമ്പല്‍.
  പണം കായ്ക്കാത്ത മരങ്ങള്‍ എത്ര   പെട്ടന്നാ തളിര്‍ത്തു കുലക്കുന്നത്  .

  വില കുറഞ്ഞ ഫോണുകളോട് പണ്ടേ പുച്ചം.  'ടച്ച് തന്നെ കിടക്കട്ടെ പോക്കറ്റില്‍ .  ഒന്നര മാസം ചോര നീരാകി ഉണ്ടാക്കിയ കാശ് (മരത്തില്‍ നിന്നും കൊഴിയുന്ന )
  അതാ പോവുന്നു ടച്ച്‌ ആയി  പിന്നെ  സ്മാര്‍ട്ട്‌ ആയി.   
  തലയിലെ നരച്ച മുടി പോലും നോക്കാന്‍ സമയമില്ല

  യൂടുബിലും ഫേസ് ബുക്കിലും സാദാ സമയവും റോന്തു ചുറ്റുകയാണ്
അരയും ഒട്ടി തൊണ്ടയും  വറ്റി  ഉറക്കമില്ലാതെ ,ടീവിക്ക് മുന്നില്‍ അയ്യോ സോറി (അത് പഴയ കഥ )
മൊബൈലിനും കംപുട്ടരിനും അടിമയായി രാത്രി വെളിപ്പിക്കുന്നു.
.
മൊബൈലും കംപുട്ടെരും ഒഴിച്ചുള്ള ഒരു നേരം ആലോചിക്കാനേ വയ്യ .  
പുജ്യം മുതല്‍  ഒമ്പത് വരെയുള്ള  അക്കങ്ങള്‍ തെളിഞ്ഞു കാണാന്‍
പാകത്തിനുള്ള ഒരു  മൊബൈല്‍  അത്രയേ ആവശ്യമുള്ളു എന്ന് പറഞ്ഞാല്‍ നമ്മളെ ചെക്കന്മാര്‍ 
കല്ലെറിഞ്ഞു ഓടിക്കും
ഗള്‍ഫില്‍ അനേകം ബിസ്സിനസ്സ് സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു മലയാളി  
 ഈ അടുത്തകാലത്ത് വരെയും ഉപയോഗിച്ചത് ഒരു പഴയ നോക്കിയ സെറ്റ്  
തന്നെ  കളിയാകുന്നവരെ അടുത്തേക്ക് വിളിച്ചു പറയും  
 "  എനിക്ക് ഇത് തന്നെ ധാരാളം. എന്റെ ബിസ്സിനസ്സ് കൂടിയിട്ടെ ഉള്ളൂ"
.
ലാപ്ടോപുകള്‍ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ പിടിക്കുന്നത്‌ പുളികൊമ്പത്ത് തന്നെ
 പറക്കുന്ന സ്പീടുള്ള സെറ്റ് എന്ന് വെച്ചാല്‍  ഐ ഫൈവ് . ഐ സെവെന്‍ അങ്ങിനെ ഒക്കെ അവര്‍ കേട്ടിടുണ്ട് .
ഒരിക്കല്‍ പ്ലാസ്റിക് ഐറ്റം സാധനങ്ങള്‍ സൈല്സ്  ചെയ്യുന്ന ഒരു മലയാളി  ലാപ്ടോപ്  ആവശ്യപെട്ടു .
അദ്ദേഹം പെയ്സില്‍ നിന്നും ഒരു കഷണം കടലാസ് തുണ്ട്  എടുത്തു എനിക്ക് നേരെ നീട്ടി.
ഇന്റെല്‍ ഐ ഫൈവ്  നാല് ജീബി മേമ്മേരി  അഞ്ഞൂറ് ജീബി ഹാര്ഡ് ഡ്രൈവ് പിന്നെ ബ്ലുടൂത് അത് ഇത് അങ്ങിനെ പോണു
ആ ലിസ്റ്റില്‍ .
ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം റൂമില്‍ തങ്ങുന്ന മൂപ്പര്‍ക്ക് കമ്പ്യൂട്ടരില്‍ അകെ
ചെയ്യുന്നത് വീടിലേക്ക്‌ ഫോണ്‍ ചെയ്യല്‍ പിന്നെ വല്ലപ്പോഴും യുടുബില്‍ വീഡിയോ കാണല്‍.
നിങ്ങള്‍ക്ക്  ഐ ഫിവോ ഐ ത്രീയോ ആവശ്യമില്ല .  നിങ്ങള്‍ക്ക് ഒക്കെ സെലെരോണ്‍  മതി .
 എന്തോ  ഞാന്‍ പറഞ്ഞത് ഇഷ്ട്ടപെട്ടില്ല എന്ന് തോന്നുന്നു അയാള്‍ പേപ്പറും തിരികെ വാങ്ങി നടന്നു .
ഇതാണ് നമ്മുടെ പ്രവാസി സുഹൃത്തുക്കളുടെ അവസ്ഥ .
കൂടുതല്‍ മരുന്നുകള്‍ എഴുതി കൊടുക്കുന്ന ഡോക്റെര്‍മാരെ മാത്രം ഇഷ്പെടുന്നവര്‍ നമുക്കിടയില്‍ ഉണ്ടാവുമല്ലോ
1400 റിയാലിന് കിട്ടുന്ന സെലെരോണ്‍ ലാപടോപിനു പകരം അയാള്‍ വാങ്ങിയത് 2500 വിലയുള്ള ഐ ഫൈവ് തന്നെ. 
മൂന്ന് മാസങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും വന്നു .കാശിനു ഇത്തിരി തിടുക്കമുണ്ട്  ഇതൊന്നു വിറ്റ്  തരണം 
എത്രകിട്ടും ? 1200  കിട്ടിയാല്‍ നിങ്ങള്ക്ക് ഭാഗ്യം.ഞാന്‍ പറഞ്ഞു  അതാണ്‌ ഇന്നത്തെ ഇതിന്റെ മാര്‍ക്കറ്റ്. 
രണ്ടു പേര്‍ക്ക് പോകാവുന്ന സ്ഥലങ്ങളില്‍ കാര്‍ ഒഴിവാക്കി   ടൂ വീലര്‍ ഓടിച്ചു
ചെലവ് കുറിക്കുന്ന നമ്മുടെ ബുദ്ദി  ഇത്തരം മേകലകളില്‍ എത്തേണ്ടത് അനിവാര്യം.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ സുഹൃത്തുക്കള്‍ അല്പം ഒന്ന് ശ്രദ്ധ വെച്ചാല്‍
ഇല കൊയ്യാതെ ആ മരത്തെ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിര്‍ത്താം. 
    
തന്റെ ആവശ്യം എന്താണെന്ന് ആദ്യം മനസ്സിലാക്കുക.
ശരാശരി ഓരോ പ്രവാസിക്കും വളരെ ചുരുങ്ങിയ സമയമേ കമ്പ്യൂട്ടര്‍ യൂസ് ചെയ്യാന്‍ പറ്റൂ 
നാട്ടിലേക്ക് ഫോണ്‍ വിളി പിന്നെ അല്പം യുടുബും ഫേസ് ബുക്കും അത് കഴിഞ്ഞാല്‍ 
ലാപ് മടക്കി വെക്കുകയായി. ഇതിനോക്കെ  ഹൈ സ്പീഡ് സിസ്റ്റം വേണമെന്ന് ആഗ്രഹിക്കുന്നത് 
വിഡ്ഢിത്തമാണ്. സോഫ്റ്റ്‌വെയര്‍ ഡി സൈനിങ്ങും മള്‍ടിമീഡിയ വര്‍ക്കും ചെയ്യുന്ന  കംപുട്ടെര്‍ 
പ്രോഫഷ്യനലുകളുടെ  കയ്യിലെ സിസ്റ്റം ഒരിക്കലും ആഗ്രഹികരുത്‌ . 
പണ്ടൊരാള്‍ ഹൈ സ്പീട് തരത്തിലുള്ള  സിസ്ടവുമായി വന്നു വളരെ സങ്കടത്തോടെ പറഞ്ഞതോര്‍ക്കുന്നു
നാലായിരം റിയാലിന് അസംബിള്‍ ചെയ്ത പീ സി  ഒട്ടും സ്പീടില്ല . യുടുബില്‍ വരുന്ന വീഡിയോ
കട്ട് കട്ടായി വളരെ നേരമെടുത്താനെത്രേ കാണാന്‍ പറ്റുന്നത് .. കാര്യങ്ങള്‍ വ്യക്തമായി അനേഷിച്ചപ്പോള്‍
അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് സ്പീഡ് ഇല്ല . പീ സിയുടെ കുഴപ്പം അല്ല . വീക്കായി വരുന്ന ഇന്റര്‍നെറ്റ്‌
സിഗ്നലുകളെ ഊതി വീര്‍പ്പിക്കനോന്നും ഒരു ഐ സെവന്‍ കംപുടരിനും സാദിക്കില്ല എന്നാ സത്യം
അയാള്‍ നേരത്തെ മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരു പാട് പണം ലാഭിക്കാമായിരുന്നു.
.......... അതാണ്‌ പറഞ്ഞത് നിങ്ങള്‍ക്കൊക്കെ സെലെരോണ്‍ മതി. അല്ലെങ്കില്‍ ഡുവല്‍കോര്‍
ടെക്നോളജി അടിക്കടി മാറുകയാണ് .പോക്കറ്റ് മുറുക്കി പിടിച്ചില്ലെങ്കില്‍ കാശ് പോകുന്നത് അറിയില്ല
‍    ഇന്ന് വാങ്ങുന്നത് നാളെ വിറ്റാല്‍ പകുതി വില പോലും കിട്ടാതെ വരുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ല   
ചൈനയുടെ ഒരു പ്രോടകടിനും ലോങ്ങ്‌ ലൈഫ് ഇല്ല. ഇത്തരം മുന്‍ദാരണ യോട് കൂടി വേണം 
പുതിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍  ഇനി വാങ്ങാന്‍ .
  

2012, ജൂലൈ 24, ചൊവ്വാഴ്ച

അന്ത്രുന്റെ നോമ്പുതുറ

 
ന്ത്രുന്റെ നോമ്പുതുറ അതി കേമ മയി തന്നെ .
സമയം  ഏഴ് മണി  ബാങ്ക് വിളിക്കാന്‍ മിനിട്ടുകള്‍ മാത്രം . 
വട്ടമേശ നിറയെ സ്വാദിഷ്ടമായ വിഭവങ്ങള്‍ വിസ്താരമുള്ള തളികയില്‍ പഴവര്‍ഗങ്ങള്‍ 
പെട്ടെന്ന് കണ്ടാല്‍ തിരുവോണത്തിന് ഇട്ട പൂക്കളം പോലെ .
അതിനു ചുറ്റും ഗ്രഹങ്ങള്‍ പോലെ പൊരിച്ച അപ്പത്തരങ്ങള്‍ 
. വിവിധ വര്‍ണങ്ങളിലുള്ള 
പാനീയങ്ങള്‍ അവിയ്ക്കിടയിലെവിടയോ 
തരികഞ്ഞിയും കാരക്കയും ഒളിഞ്ഞിരിപുണ്ട്

അന്ദ്രു കൂട്ടുകാരെ നോക്കി എല്ലാ കണ്ണുകളും 
വട്ടമേശയില്‍ തന്നെ.
ഒറ്റയടിക്ക് ഇതെല്ലാം
അകത്താക്കിയിട്ട്  വേണം സെക്കന്റ്‌ ട്രിപ്പ്
തുടങ്ങാന്‍.

അരി പത്തിരിയും നൂല്‍പ്പുട്ടും പൊറോട്ടയും വെള്ള കുബൂസ്സും
ഇറച്ചി തരങ്ങളും  ഒക്കെ കൂടി സെകന്ടു ട്രിപ്പ്

അണിയരക്ക്   പിന്നില്‍ സജ്ജരായി 
നില്‍പ്പുണ്ട് ......

നല്ല ക്ഷീണം അന്ദ്രു അറിയാതെ ഒന്ന് മയങ്ങി....


"ടാ അന്ദ്രോ ബെക്കം .ചെല്ല്എറച്ചി തീര്‍ന്നു പോകും"
ഉമ്മയുടെ നീട്ടിയ വിളി 

അന്ദ്രു വള്ളി ട്രൌസറും വലിച്ചിട്ടു

അങ്ങാടിയിലേക്ക് ഓടി .

മൊയ്ദീന്‍ക്കാന്റെ  ഇറച്ചി വൈകിയാല്‍ കിട്ടില്ല
  
ഇറച്ചി കൊട്ടയും  തലയിലേറ്റി വരുന്ന മോയ്ദീനക്കയുടെ നിഴല്‍ കണ്ടാല്‍ 
പിന്നെ അങ്ങാടിയില് തിരക്കാണ്

ചുമട് കടത്തിണ്ണയില്‍ ഇറക്കിയ മോയ്ദീന്കായെ ആള്‍ക്കാര്‍ പൊതിഞ്ഞു . അന്ദ്രു നൂണ്ടു വലിഞ്ഞു ഇടയിലൂടെ
തലയിട്ടു .
 കൊട്ടനിരയെ ഇറച്ചി പൊതികള്‍ .
 നാരു കൊണ്ട് തെക്കിന്റെ ഇലയില്‍ പൊതിഞ്ഞ പോത്തിറച്ചി തൂക്കം നോക്കി മോയ്ദീന്ക്ക

ഓരോരുത്തര്‍ക്കായി കൊടുത്തു തുടങ്ങി
 അക്കൂട്ടത്തില്‍ ഒരഞ്ഞൂറിന്റെ പൊതി അന്ദൃവിനും കിട്ടി .
  
 ചോര മുറ്റിനില്ക്കുന്ന ഇറച്ചി പോതിയുവുമായി
 അന്ദ്രു  വീട്ടിലേക്കു ഓടി

അകത്തു അടുക്കളയില്‍ കുഞ്ഞുപെങ്ങള്‍ 
റാഹില  ചോറ് തിന്നുന്നു

തലേന്നത്തെ ചോറിന്റെയും കറിയുടെയും പഴകിയ മണം .
അത്തായ
കള്ളത്തിക്ക് നോമ്പ് കാലത്ത്  എന്നും നല്ല കുശാലാണ്

 പുലര്‍ച്ചെ അത്തായത്ത്തിനു  
ബാക്കി വന്നത് ഉമ്മ രാവിലെ എണീറ്റ്
വീണ്ടും ഒന്ന് ചൂടാക്കും . 
വെള്ളത്തിലിട്ടു
തിളപ്പിച്ച്‌ മോഡിഫൈ ചെയ്ത  ചോറും പകുതി
പുളിച്ച  കറിയും
വാടികുഴഞ്ഞ പപ്പടവും
മീന്‍ പൊരിച്ചതും.
അന്ദ്രു മോന്റെ വയറ്റിലൂടെ
‍ ഒരു  മിന്നല്‍ പിണര്‍ പാഞ്ഞു .

മൊയ്ദീന്‍ ക്കയുടെ അസ്സലി പോത്തിറച്ചി മുറിച്ചു  പാകമാക്കി

മല്ലിയും മുളകുമിട്ട് മന്കുടുക്കയില്‍ വേവിച്ചു ഉറിമേല്‍ കയറ്റി
ഉമ്മ രാവിലെത്തെ പണി  തീര്‍ത്തു

മൊട്ട റാഫി അന്ദൃമോന്റെ ഇന്റി മേയ്റ്റ് ഫ്രെണ്ടാണ്
നോമ്പിനു  സ്ഥിരമായി മൊട്ടയടിക്കുന്ന
 റാഫി അങ്ങിനെയാണ് മൊട്ട റാഫി യായത്‌

 ബാലരമയും പൂമ്പാറ്റയും വായിക്കാന്‍ മൊട്ട റാഫിയും

കൂട്ടുകാരും അന്നും അന്ദ്രു മോന്റെ വീടിലെത്തി.

നോമ്പ് കള്ളന്മാരെ പിടിക്കാന്‍ എല്ലാവരുടെയും കൈ മണത്തു തുടങ്ങിയ
അന്ദൃമോന്‍ട്ട മൊട്ട  റാഫിയുടെ
കൈ മാത്രം മണത്തില്ല. അത്തായ കള്ളന്മാരുടെ ലിസ്റ്റില്‍ മൊട്ട റാഫി ഒന്നാമനാണ്‌ .
ബലൂണ്‍ പോലെ വീര്‍ത്ത അവന്റെ വയറു തന്നെ സാക്ഷി .




ഉച്ചയായി. ഉമ്മ വീണ്ടും അടുക്കളയില്‍ ‍ ക്കയറി 
 ചട്ടി പുകയുന്ന ശബ്ദം 
റാഹില യുടെ  ഉച്ച
ശപ്പാടിനു തുടക്കമായി
അന്ദൃവിന്റെ കുടലില്‍ വീണ്ടും ഇടി മിന്നല്‍ .
 അന്ദ്രു വെള്ള തുണിയും  ഷര്‍ട്ടും  
ധരിച്ചു പള്ളിയിലേക്ക് ഓടി
ളുഹര്‍ നമസ്കാരം കഴിഞ്ഞാല്‍
നോമ്പിനു ദര്സു കുട്ടികളുടെ കൊച്ചു പ്രഭാഷണം ഉണ്ടാകും .
അത്തായ കള്ളന്‍ മൊട്ട റാഫിയും ഉണ്ട് മുന്‍ നിരയില്‍
മുതിരന്നവരും കുട്ടികളും  അച്ചടക്കത്തോടെ
ദര്സ്സു കുട്ടിയുടെ വയള് കേട്ടിരുന്നു . അസര്‍ നമസ്കാരം വരെ അന്ദൃവും മൊട്ട റാഫിയും പള്ളിയില്‍ തന്നേ


അസര്‍ നമസ്കാരം കഴിഞ്ഞു അന്ദ്രു   മീന്‍ വാങ്ങാന്‍

അങ്ങാടിയിലേക്ക് നടന്നു.

 അങ്ങാടി വീണ്ടും സജീവം 
 മൈസൂര്‍ പഴവും മത്സ്യം കച്ചോടവും തക്രതിയായി നടക്കുന്നു .
അന്ദൃമോന്‍ അരക്കിലോ പഴവും മത്തിയും വാങ്ങി വീടിലെത്തി
 .മുറ്റത്ത് ഓല കൊണ്ട് മേഞ്ഞുണ്ടാക്കിയ ഷെഡ്‌ അതാണ് ഉമ്മാന്റെ
വര്‍ക്ക്ഏരിയ
 ഉമ്മ പത്തിരി പരത്തി  ചൂടുള്ള കല്ലിലേക്ക് 

ഇടുമ്പോള്‍ രാഹില അടുത്തുണ്ട്
ഈര്‍ക്കിലിയില്‍ കുത്തിയ ചൂടുള്ള പത്തിരി അവളുടെ കയ്യില്‍
നിവര്‍ന്നു നില്‍ക്കുന്നു

 നേരം ഇര്ട്ടുന്നു
നോമ്പ് തുറക്കാനുള്ള കാരക്ക വാങ്ങാന്‍ മറന്നു.
 അന്ദ്രു ഓടി പോയി കാരക്ക വാങ്ങി വന്നു.
 നല്ല ഉണക്കമുള്ള കാരക്കയില്‍  നിന്ന് ഒരെണ്ണം എടുത്തു
നാലാക്കി കീറി പത്തിരി കഷണത്തില്‍ വെച്ച് ഉമ്മ നോമ്പ് തുറക്കാനുള്ളത്
തയ്യാറാക്കി വച്ചു.
 അന്ദ്രു അച്ചടക്കത്തോടെ നോമ്പ് പിറക്കാനിരുന്നു.അവറാന്‍ മൊല്ലാക്കയു ടെ ശബ്ദം കാതോര്‍ത് ..

സൂര്യന്‍ അസ്തമിക്കാന്‍ സെക്കന്റുകള്‍ മാത്രം
കാസിം മുക്രി മൈക്ക് സെറ്റ് ഓണാക്കി.
 അവറാന്‍ മൊല്ലാക്ക ദികരും ചൊല്ലി അങ്ങോട്ടും മിങ്ങോട്ടും നടക്കുന്നു
 ഡും ... ഡും  
അതാ പൊട്ടുന്നു 
തെക്ക് ശൈ  ഇന്റെ പള്ളിയില്‍ നിന്നും 
രണ്ടു  കദീന വെടി .
  അവറാന്‍ മൊല്ലാക്ക ഇരു ചെവിയും പൊത്തി
മൈക്കില്‍ ഉറക്കെ വിളിച്ചു.

... അല്ല്ലാഹു.അക്ബര്‍

അന്ദ്രു ഞെട്ടി എണീറ്റ്‌,.
. അവന്റെ കൈകള്‍  കാരക്കക്കായ് പരതി.
  കണ്ണുകള്‍ തിരുമ്മി അവന്‍ ചുറ്റും നോക്കി

 " ഇനിയും അഞ്ചു മിനിറ്റ് ബാക്കിയുണ്ട്",
ആരോ അത് പറഞ്ഞപ്പോഴാണ് അന്ദ്രു ക്ലോക്കിലേക്ക് നോക്കിയത്
  അപ്പോഴും വട്ടമേശയില്‍ നിറഞ്ഞു തുളുമ്പുന്ന പഴങ്ങളും അപ്പതരങ്ങളും
അന്ദ്രു പുതിയാപ്ലയെ നോക്കി ചിരിക്കുകയായിരുന്നു




2012, ഫെബ്രുവരി 11, ശനിയാഴ്‌ച

കടലുണ്ടി വാവുല്‍സവം


 കടലുണ്ടി വാവുല്സവത്തെ പറ്റി കേട്ടിട്ടില്ലാത്തവര്‍ അപൂര്‍വ്വം .
വള്ളിക്കുന്നു നിന്ന് തുടങ്ങി കടലുണ്ടി ലെവല്‍ ക്രോസ്സ് വരെ റയില്‍ പാലത്തിലൂടെ.പീപ്പിളിയും ബലൂണും  ചോള പൊരിയും ഏന്തി നീങ്ങുന്ന ജന സാഗരം
ഇന്നും  ഓര്‍മയിലുണ്ട് . അതി സൂഷ്മതയോടെ യാണ് തീവണ്ടികള്‍ കൂകി വിളിച്ചു പോവുന്നത്
.വള്ളിക്കുന്ന് സ്റ്റേഷന്‍  തൊട്ടു ഫറോക്ക് വരെ തീവണ്ടിയുടെ
ചലനം വേഗത കുറഞായിരിക്കും  .  കടലുണ്ടി പ്പാലത്തില്‍ ഇന്ന് കാണുന്ന നടപ്പാത അന്നില്ലായിരുന്നു .
ഉത്സവ സ്ഥലത്തേക്ക്  എത്താന്‍ ഞങ്ങള്‍ക്ക് രണ്ടു റെയില്‍ പാലം താണ്ടുക എന്നതായിരുന്നു  ഏറെ ക്ലേശം 
പാലത്തിന്റെ  വീതി കുറഞ്ഞ ഇരുമ്പ് ഷീറ്റിലൂടെ  യുള്ള
   
 യാത്ര ഭീതിയോടെ ഇന്നും ഓര്‍ക്കുന്നു.

വാവുല്സവ്ത്ത്തിനു പോകുന്നവരും
കൈനിറയെ
കളി കോപ്പുകളും
മിടായികളുമായി  

തിരിച്ചുവരുന്നവരുമായി
കൂട്ടിമുട്ടിയും 

 ഞരങ്ങിയുമാണ് പാലത്തിലൂടെ
കടന്നു പോകാറു

 .
സ്ത്രീകളും കുട്ടികളുമായി  കടലുണ്ടി പാലം
വീര്‍പ്പുമുട്ടുന്ന കാഴ്ച ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല

  വീട്ടില്‍ നിന്നും അനുവാദം വാങ്ങി ഞങ്ങളുടെ  സംഘം രാവിലെ തന്നെ ഉത്സവ സ്ഥലത്ത് എത്തിയിരിക്കും
"ശര്‍ക്കര ജിലേബി വാങ്ങാന്‍ മറക്കരുത്" ഉമ്മ പ്രത്യേകം  
  പറയും . പിന്നെ കൂട്ടം വിട്ടു നടക്കഅരുതെന്നും ഉപദേശിക്കും
.കുട്ടിക്കാലത്ത് ചില്ലറ പൈസ സ്വരൂപിച്ചു മന്ക്കുജിയില്‍  നിക്ഷേപിക്കുന്നതിന്റെ 
പ്രദാന ലക്‌ഷ്യം  വാവുല്‍സവം തന്നെ യായിരുന്നു.
.തിങ്ങി നിറഞ്ഞു നീങ്ങുന്ന ആള്‍ക്കൂട്ടത്തിലൂടെ കൈകള്‍ കോര്‍ത്തു
പിടിച്ചാണ് ഞങ്ങള്‍ കാഴ്ചകള്‍ കണ്ടു നടക്കാറു . കൂട്ടം തെറ്റി പോകുന്ന
ആളുകളെ കണ്ടെത്താന്‍ ലൌദ്‌ സ്പീക്കറില്‍  പേര് വിളിച്ചു  അനൌന്‍സ്മെന്റ്  ചെയ്യും .
പിടിചു പറിയും മോഷണവും  നിയന്ദ്രിക്കാന്‍ പോലീസിന്റെ പട്രോളിങ്ങ് ശക്ത്തമായിട്ടിണ്ട് .
സ്ത്രീകളുടെ മാല പറിച്ചു  ഓടുന്ന നാടോടികളെ നാട്ടുകാര്‍ വേണ്ടപോലെ
കയ്കാര്യം ചെയ്ത ശേഷമാ  പോലിസിനെ ഏല്‍പിക്ക .
.
നൂല് കെട്ടിയ റബ്ബര്‍ പന്തുകളും  തീ കത്തിച്ചു ഓടുന്ന ചെറിയ ബോട്ടുകളും  പിന്നെ വളകള്‍
മാലകള്‍  ചോള പൊരി ,ജിലേബി  ഒക്കെ  നേരത്തെ   തന്നെ വാങ്ങിച്ചു കയ്യില്‍ സൂക്ഷിക്കും.
മരണ കിണറും . പാമ്പ് കളിയും . സര്‍ക്കസും
ഒക്കെ നടന്നു കണ്ടു തീരുംപോയേക്കും  
    നേരം ഉച്ചയാകും 
 പിന്നെയും ഉണ്ട് ഒരുപാട് കാഴ്ചകള്‍ . വെളിച്ചപാടിന്റെ ഉറഞ്ഞു
 തുള്ളലും  ദേവിയെ കടലുണ്ടി കടപ്പുരതെക്ക് കൊണ്ട് പോകുന്ന
ഘോഷയാത്രയും  .
അതൊക്കെ കണ്ടു തീരുമ്പോഴേക്കും    സൂര്യന്‍  അറബിക്കടലിലേക്ക്  പതിയെ താഴുന്നുണ്ടാവും
‍